2020, ഏപ്രിൽ 15, ബുധനാഴ്‌ച

വിഷാദങ്ങളില്ലാത്തവൻ

2 അഭിപ്രായ(ങ്ങള്‍)

കുപ്പിയിലെ ചുവന്ന ദ്രാവകത്തിന്റെ അളവ് കുറഞ്ഞുവന്നപ്പോ എതിരെ ഇരിക്കുന്നവന്റെ കണ്ണുകള് കൂടുതല് കൂടുതല് ചുവന്നു. എടുത്ത ആദ്യ പെഗ് പോലും തീർക്കാനാവാതെ കസേരയിൽ ചടഞ്ഞിരുന്നപ്പോ അവൻ പറയുന്ന പൊട്ട തമാശകള് ഒരു ചെവിയിൽക്കൂടി കയറി മറ്റെ ചെവിയിൽക്കൂടി പുറത്തേക്ക് തെറിച്ചു പോകുന്നത് ശരിക്കും അറിഞ്ഞു . എന്താണ് തനിക്ക് പറ്റിയത് എന്ന് പേർത്തൂം പേർത്തൂം ആലോചിച്ചു.

ഇതുതന്നെയാണ് അവളും ചോദിച്ചത്.. 'നിനക്ക് എന്താണ് പറ്റിയത് ?' എന്താണ് എന്നു എനിക്ക് അറിയാമെങ്കില് പിന്നെ ഞാനത് പറ്റാതെ നോക്കില്ലെ എന്ന തന്റെ ചളിഞ്ഞ തമാശ അവൾ വളരെ ക്ഷമയോടെ കേട്ടത് ശ്രദ്ധിച്ചിരുന്നു എങ്കിലും ഒരു വാക്ക് കൊണ്ടെങ്കിലും അവളെ ഒന്ന് സന്തോഷിപ്പിക്കാൻ .. കുറഞ്ഞ പക്ഷം അവളുടെ ക്ഷമയെ പരീക്ഷിയ്ക്കാതെ ഇരിക്കാനെങ്കിലും കഴിഞ്ഞില്ലല്ലോ എന്ന ചിന്ത ഒരിക്കൽ പ്പോലും ഉണ്ടായില്ല എന്ന് അല്പം ആത്മനിന്ദ യോടെ ഇപ്പോ ഒന്നോർത്തു . അടുത്ത നിമിഷം അത് മറക്കുകയും ചെയ്തു.

'നിന്റെ മുന്നില് എന്റെ ഔപചാരികത മാഞ്ഞു തുടങ്ങുന്നു ' എന്ന ഒറ്റ ഡയലോഗ് ഇൽ, തന്നെ അവളക്ക് മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. 'നീ പറഞ്ഞോളൂ , ഞാന് കേട്ടുകൊണ്ടിരിക്കാം ' എന്ന വാചകത്തിൽ തനിക്ക് അവളെയും.

എതിരെ ഇരിക്കുന്നവൻ ആർത്ത് ചിരിച്ചു. സ്വന്തം തമാശ കേട്ട് സ്വയം ചിരിച്ചുകൊണ്ടിരിക്കുന്നു !! പെഗ് കളുടെ എണ്ണം കൂടുന്തോറും അവന്റെ തമാശകളുടെ ഗ്രേഡും കൂടിക്കൊണ്ടിരുന്നു. കുപ്പിയിലെ ദ്രാവകം തീരാറായിട്ടും തന്റെ ഗ്ലാസിലെ ഒരു പെഗ് തീരുന്നില്ലല്ലോ എന്ന് അതിശയത്തോടെ കണ്ടു. കൈയ്യിലിരുന്ന മൊബൈല് ചിലച്ചു .. 'എവിടെയാ ?' 'ഒരു ഫ്രെണ്ടിന്റെ കൂടെയാ '

'നീ ഹാപ്പിയല്ലേ ?' എന്ന ചോദ്യത്തിന് 'അതൊക്കെ അങ്ങനെയൊക്കെ കിടക്കും ' എന്ന ഉദാസീനതയുടെ മുന്നിൽ അവൾ സങ്കടപ്പെട്ട് കാണണം. എങ്കിലും അവളുടെ ക്ഷമ നശിക്കയില്ല എന്ന് അറിയാമായിരുന്നു.. .. ..
 
Copyright © .