2013, ഏപ്രിൽ 10, ബുധനാഴ്‌ച
മനസ്സിൽ കണിനിറച്ച് മേടം വിരുന്നുവന്നപ്പോൾ എന്നോ കേട്ടുമറന്ന വിഷുപ്പക്ഷിയുടെ ഗാനം ഒരിക്കൽകൂടി കേൾക്കാൻ മോഹം . വിഷുപുലരി വരുന്നതിനു എത്രയോ മുന്പേ ഒരായിരം സ്വർണ്ണ മണികൾ തൂക്കി ഇട്ടതുപോലെ കണിക്കൊന്നകൾ പൂത്തു നിറയുമ്പോൾ പ്രകൃതി നമുക്കായി ഒരുക്കിയ കണിയിൽ കണ്ണും മനസ്സും നിറയുന്നു.
കണ്ണനുo വിളക്കുo കൊന്നപ്പൂവുമായി കണികൂട്ടു പ്രകാശിക്കുമ്പോൾ ഇരുൾ അകലുന്നതു മനസ്സിലാണ് . വിഷു ക്കൈനീട്ടമായി കൈവെള്ളയിൽ വെച്ചു തരുന്നതു വെറുമൊരു നാണയമല്ല , ഒരു നുള്ള് സ്നേഹമാണ്. പൂത്തിരിയും പടക്കവും മത്സരിക്കുന്നു ദേവാസുര ഗാനം പോലെ. വിഷു സദ്യാ നാവിലിറ്റിക്കുന്ന പായസമധുരം സ്നേഹ സമത്വങ്ങളുടെ അമൃതാണ് .
മേടത്തിന്റെ വർണ്ണ പ്രഭയിൽ കണിയും നിലവിളക്കും കണ്ണനുo ഒരു പിടി കണിക്കൊന്നയും കൈ നിറയെ കൈനീട്ടവുമായി വിഷുവിനെ വരവേൽക്കുമ്പോൾ ഒരു നുള്ള് നൊമ്പരം ബാക്കിയിട്ടു ആ വിഷുപ്പക്ഷി എവിടെയാണ് പോയത് ? ആ സംഗീതം ഇല്ലാതെ എന്റെ വിഷു പൂർണ്ണമാവുമോ?
"അച്ഛൻ കൊമ്പത്ത് ............. അമ്മ വരമ്പത്ത്............. കള്ളൻ ചക്കേട്ടു.............. ".
എങ്ങാനും കേൾക്കുന്നുണ്ടോ ആ ഹൃദയഗാനം ?
എന്നെക്കിലും വരുമോ എന്റെ മനസ്സിന്റെ മുറ്റത്തേ കണികൊന്ന ചില്ലയിലെങ്കിലും ആ സ്നേഹ ഗീതവുമായി ?
വിഷു മറന്നുവോ വിഷുപ്പക്ഷി ............................ ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)