2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച
ആനിക്കുട്ടിയുടെ അച്ഛൻ
- ശിവാനന്ദ
ആൻ മേരി അഗസ്റ്റിൻ എന്ന അവളെനിക്കു ആനിക്കുട്ടിയയതും സണ്ണൊ ജോസ് ക്രിസ്ടി എന്ന ഞാൻ അവൾക്കു സണ്ണിച്ചനായതും വളരെ അപ്രതീക്ഷിതം . ദീർഘനാളത്തെ പ്രണയത്തിനുശേഷം ഞങ്ങൾ വിവാഹിതരായി . ഏറെനാൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് കുഞ്ഞിക്കാൽ കാണാൻ ഭാഗ്യം ഉണ്ടായില്ല . ചികിത്സകളെല്ലാം വ്യർത്ഥമായപ്പോൾപ്പിന്നെ ആ ദു:ഖം ഞങ്ങൾ ഉൾക്കൊണ്ടു . വർഷങ്ങൾ പോകെ ആനിക്കുട്ടിയിൽ മറവിരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ അവളെന്നോടു പറഞ്ഞു, അവളൊരു ബാദ്ധ്യതയാവുന്നതിനു മുൻപ് അവളെ ഉപേക്ഷിച്ചു പോകാൻ. അതെനിയ്ക്കസാദ്ധ്യ മായിരുന്നു. കാരണം എന്റെ ആനിക്കുട്ടി ഏതവസ്ഥയിലായാലും എനിയ്ക്കു ജീവനായിരുന്നല്ലോ . ഞാനവളെ പരിപാലിച്ചു. നാളുകൾ പോകെ അസുഖം കൂടിക്കൂടി വന്നു. അതിനിടയിൽ ഏതോ ഒരു നിമിഷം ഭയത്തോടുകൂടി ആനിക്കുട്ടി എന്നോടു അപേക്ഷിച്ചു .
" എന്നെ ഉപേക്ഷിക്കരുത് "
ആ നിമിഷം ഞാൻ ഞാൻ അച്ഛനായി .
എന്റെ ആനിക്കുട്ടിയുടെ അച്ഛൻ. ലാളിച്ചു വളർത്താൻ ഈശ്വരൻ എനിക്കൊരു കുഞ്ഞിനെ തന്നെന്നുതന്നെ ഞാൻ കരുതി . വാൽസല്ല്യത്തോടെ ഞാൻ അവളെ വാരി അണച്ചു .
2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച
എവിടെപ്പോയി നമ്മുടെ മഴവില്ലുകൾ ............... ?
പോസ്റ്റ് ചെയ്തത് Sivananda ല് 10:33 PM 0 അഭിപ്രായ(ങ്ങള്‍)
എവിടെപ്പോയി നമ്മുടെ മഴവില്ലുകൾ ............... ?
- ശിവനന്ദ
എന്റെ ഗ്രാമത്തിൽ കുയിലുകൾ പാടും , പ്രാവുകൾ കുറുകും , പൂത്താങ്കീരി കലഹിക്കും , അണ്ണാർക്കണ്ണന്മാർ കുലുങ്ങിച്ചിരിക്കും , തച്ചൻകോഴി കൂകും , തോട്ടിറമ്പിൽ കൈത പൂക്കും , നാട്ടുമാവിന്റെ ചുവട്ടിൽ ഇളവെയിൽ ചാഞ്ഞുറങ്ങും .....
എന്റെ കൂട്ടുകാരന്മാർ സൈക്കിളിന്റെ ചക്രം കോലുകൊണ്ട് തട്ടിത്തട്ടി നിയന്ത്രിച്ചുകൊണ്ടുപോകും .... അവർ ജീവിതം നിയന്ത്രിക്കാൻ പഠിച്ചതങ്ങനെയാണ് .....
ഞാനും കൂട്ടുകാരികളും കഞ്ഞിയും കറിയും വച്ചു കളിക്കും . നല്ല വീട്ടമ്മയാകാൻ പഠിച്ചതങ്ങനെയാണ് ....
ചെളി കുഴഞ്ഞുകിടക്കുന്ന പാടവരമ്പിലൂടെ തെന്നിത്തെറിച്ച് ചാഞ്ഞും ചെരിഞ്ഞും വീഴാതെ കരുതലോടെ പാടം നടന്നു കയറും . നൃത്തച്ചുവടുകൾ ആദ്യം പഠിച്ചതങ്ങനെയാണ് . അത് പിന്നീട് ജീവിതത്തിന്റെ നടനതാളമായി ....
ചോദ്യം ചോദിച്ചും ഉത്തരം പറയിച്ചും സാറും കുട്ടിയും കളിക്കും . ഉത്തരം പറയാത്തവരെയും ക്ലാസ്സിൽ വർത്തമാനം പറയുന്നവരെയും വടിയെടുത്തടിച്ച് അനുസരിപ്പിക്കും . എന്റെ ആശയങ്ങൾ മടുള്ളവരിലേക്കെത്തിക്കാനുള്ള ആദ്യ പാഠമായിരുന്നു അത് ....
സാറ്റു കളിക്കുമ്പോൾ ശ്വാസം പോലും നിയന്ത്രിച്ച് മിണ്ടാതെ പതുങ്ങി ഒളിച്ചിരിക്കും . നിശ്ശബ്ദതയുടെ ഈണം കേട്ടതും അത് മനോഹരമായൊരു സംഗീതമാണെന്ന് തിരിച്ചറിഞ്ഞതും അങ്ങനെയാണ് ....
കളം വരച്ച് വരയിൽച്ചവിട്ടാതെ ശ്രദ്ധിച്ച് ഓരോ കളത്തിലും തൊങ്ങിച്ചാടിക്കളിച്ചത് , ജീവിതത്തിലെ കളങ്ങൾ മാറ്റിമാറ്റിച്ചവിട്ടി മുന്നേറാനുള്ള ആദ്യപാഠം ആയിരുന്നു ....
കല്ലുകൾ പെറുക്കിക്കൂട്ടി അഞ്ചുകല്ലുമ്പാറ കളിച്ചതും , തിരിയും കാളവെട്ടും കളിച്ചതും ജീവിതം വെട്ടിപ്പിടിക്കാനുള്ള തയ്യാറെടുപ്പായിരുന്നു .....
എന്റെ കൂട്ടുകാരന്മാർ സൈക്കിളിന്റെ ചക്രം കോലുകൊണ്ട് തട്ടിത്തട്ടി നിയന്ത്രിച്ചുകൊണ്ടുപോകും .... അവർ ജീവിതം നിയന്ത്രിക്കാൻ പഠിച്ചതങ്ങനെയാണ് .....
ഞാനും കൂട്ടുകാരികളും കഞ്ഞിയും കറിയും വച്ചു കളിക്കും . നല്ല വീട്ടമ്മയാകാൻ പഠിച്ചതങ്ങനെയാണ് ....
ചെളി കുഴഞ്ഞുകിടക്കുന്ന പാടവരമ്പിലൂടെ തെന്നിത്തെറിച്ച് ചാഞ്ഞും ചെരിഞ്ഞും വീഴാതെ കരുതലോടെ പാടം നടന്നു കയറും . നൃത്തച്ചുവടുകൾ ആദ്യം പഠിച്ചതങ്ങനെയാണ് . അത് പിന്നീട് ജീവിതത്തിന്റെ നടനതാളമായി ....
ചോദ്യം ചോദിച്ചും ഉത്തരം പറയിച്ചും സാറും കുട്ടിയും കളിക്കും . ഉത്തരം പറയാത്തവരെയും ക്ലാസ്സിൽ വർത്തമാനം പറയുന്നവരെയും വടിയെടുത്തടിച്ച് അനുസരിപ്പിക്കും . എന്റെ ആശയങ്ങൾ മടുള്ളവരിലേക്കെത്തിക്കാനുള്ള ആദ്യ പാഠമായിരുന്നു അത് ....
സാറ്റു കളിക്കുമ്പോൾ ശ്വാസം പോലും നിയന്ത്രിച്ച് മിണ്ടാതെ പതുങ്ങി ഒളിച്ചിരിക്കും . നിശ്ശബ്ദതയുടെ ഈണം കേട്ടതും അത് മനോഹരമായൊരു സംഗീതമാണെന്ന് തിരിച്ചറിഞ്ഞതും അങ്ങനെയാണ് ....
കളം വരച്ച് വരയിൽച്ചവിട്ടാതെ ശ്രദ്ധിച്ച് ഓരോ കളത്തിലും തൊങ്ങിച്ചാടിക്കളിച്ചത് , ജീവിതത്തിലെ കളങ്ങൾ മാറ്റിമാറ്റിച്ചവിട്ടി മുന്നേറാനുള്ള ആദ്യപാഠം ആയിരുന്നു ....
കല്ലുകൾ പെറുക്കിക്കൂട്ടി അഞ്ചുകല്ലുമ്പാറ കളിച്ചതും , തിരിയും കാളവെട്ടും കളിച്ചതും ജീവിതം വെട്ടിപ്പിടിക്കാനുള്ള തയ്യാറെടുപ്പായിരുന്നു .....
അങ്ങനെ എന്റെ നാവിൽ കുറിക്കുന്നതിന് മുമ്പേ മനസ്സിൽ ആദ്യാക്ഷരം കുറിച്ചു പ്രകൃതി ....
വളരെ സമൃദ്ധമായ ശൈശവബാല്യങ്ങളുണ്ടായിരുന്നു എനിക്ക് . അത് തന്നതും പ്രകൃതിയാണ് . മണലിൽ വിരൽത്തുമ്പുകൊണ്ടെഴുതിയെഴുതി ഭൂമിയുമായി അഭേദ്യമായൊരു ബന്ധം സ്ഥാപിച്ചു ഞാൻ . ഭൂമിയുടെ സ്പന്ദനം ഞാനും എന്റെ സ്പന്ദനം ഭൂമിയും വിരൽത്തുമ്പിലൂടെ തിരിച്ചറിഞ്ഞു .
ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളും തോട്ടിലെ പരൽമീനുകളും പാറയിടുക്കിലെ കാട്ടുപൂക്കളും പഴങ്ങളും എന്റെ ബാല്യകൗതുകങ്ങളെ സംപുഷ്ടമാക്കി . കൗമാരവും യൗവ്വനവും എന്നെയൊരിക്കലും ഭയപ്പെടുത്തിയിരുന്നില്ല . പ്രണയവഴികൾ പ്രദക്ഷിണവഴികൾ പോലെ പരിശുദ്ധമായിരുന്നു . ' ഉമ മഹേശ്വരനെ സ്നേഹിച്ചതുപോലെ , നളൻ ദമയന്തിയെ സ്നേഹിച്ചതുപോലെ നിന്നെ ഞാൻ സ്നേഹിക്കുന്നു ' എന്ന് പറയാൻ അന്ന് മനസ്സുണ്ടായിരുന്നു ..... ' നീ ചവിട്ടുന്ന മണ്‍ത്തരികളേപ്പോലും സ്നേഹിച്ച് , നിന്നെ തഴുകിയെത്തുന്ന കാറ്റിനേപ്പോലും വാരിയണച്ച് ഞാൻ കാത്തുനിന്നു ' എന്ന് സ്നേഹക്കുറിപ്പുകളെഴുതാൻ അന്ന് കഴിഞ്ഞിരുന്നു .....
ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളും തോട്ടിലെ പരൽമീനുകളും പാറയിടുക്കിലെ കാട്ടുപൂക്കളും പഴങ്ങളും എന്റെ ബാല്യകൗതുകങ്ങളെ സംപുഷ്ടമാക്കി . കൗമാരവും യൗവ്വനവും എന്നെയൊരിക്കലും ഭയപ്പെടുത്തിയിരുന്നില്ല . പ്രണയവഴികൾ പ്രദക്ഷിണവഴികൾ പോലെ പരിശുദ്ധമായിരുന്നു . ' ഉമ മഹേശ്വരനെ സ്നേഹിച്ചതുപോലെ , നളൻ ദമയന്തിയെ സ്നേഹിച്ചതുപോലെ നിന്നെ ഞാൻ സ്നേഹിക്കുന്നു ' എന്ന് പറയാൻ അന്ന് മനസ്സുണ്ടായിരുന്നു ..... ' നീ ചവിട്ടുന്ന മണ്‍ത്തരികളേപ്പോലും സ്നേഹിച്ച് , നിന്നെ തഴുകിയെത്തുന്ന കാറ്റിനേപ്പോലും വാരിയണച്ച് ഞാൻ കാത്തുനിന്നു ' എന്ന് സ്നേഹക്കുറിപ്പുകളെഴുതാൻ അന്ന് കഴിഞ്ഞിരുന്നു .....
എന്തിനൊക്കെയോ വേണ്ടി കാത്തും കാതോർത്തും കാലമെത്രയോ ഞാൻ നീന്തിക്കടന്നു ! കഴിഞ്ഞ നിമിഷവും വരാൻപോകുന്ന നിമിഷവും നമ്മുടെ കയ്യിലല്ലെന്നും , ഈ നിമിഷം മാത്രമാണ് നമുക്ക് സ്വന്തമെന്നും എന്നോ ഞാൻ തിരിച്ചറിഞ്ഞു .
ജീവിതത്തിൽ വന്നുപെടുന്ന വിപരീതസാഹചര്യങ്ങളോട് ഞാൻ നന്ദി പറയുന്നു . കാരണം അവയെന്റെ കാഴ്ച്ചപ്പാടുകളെ വിപുലമാക്കുന്നു . തൂലികത്തുമ്പിനെ കൂടുതൽ മൂർച്ചയുള്ളതാക്കുന്നു . പ്രകൃതിക്കും കാലത്തിനും നന്ദി ......തന്നതിനും തരാത്തതിനും .....
ഇന്നിനെ ഇന്നലെയുമായി ഒന്ന് താരതമ്യം ചെയ്തപ്പോൾ വല്ലാതെ വേദനിക്കുന്നു . നമ്മുടെ കുഞ്ഞുങ്ങളെ ഓർത്ത് ....
ഭൗതികമായ സമൃദ്ധിയുടെയും ഭാഗ്യങ്ങളുടെയും നടുവിലായിട്ടും അവർ എത്രയോ ദരിദ്രർ ! ശൈശവമില്ലാത്ത ബാല്യവും , ബാല്യമില്ലാത്ത കൗമാരവും , കൗമാരമില്ലാത്ത യൗവ്വനവും ജീവിച്ചു തീർക്കുന്ന പാവം കുട്ടികൾ . ജീവിതം അവരെ വല്ലാതെ ഭയപ്പെടുത്തുന്നു .
പ്രണയമന്ത്രധ്വനികളില്ലാതെ , പ്രണയലേഖനങ്ങളില്ലാതെ മൊബൈൽഫോണെന്ന കുഞ്ഞുപെട്ടിക്കുള്ളിലൊതുങ്ങിപ്പോയ പ്രണയങ്ങൾ . ' വിളിച്ചാൽ പൈസ ഒരുപാടാകും , എസ് . എം . എസ് ആണ് ലാഭം ' എന്ന് പറയുന്ന ഏഴുവയസ്സുകാരിയോട് ഞാനെന്തുപറയാൻ ! അവളുടെ ബൗദ്ധികവളർച്ചയെക്കുറിച്ചോർത്ത് അഭിമാനിക്കണൊ അതോ ആത്മാവില്ലാത്ത ബന്ധങ്ങളേക്കുറിച്ചോർത്ത് സഹതപിക്കണോ എന്നെനിക്കറിയില്ല .
മണലിൽ അക്ഷരങ്ങളെഴുതിപ്പഠിക്കേണ്ട സമയത്ത് , ബസ്സിൽ പിൻസീറ്റിലിരുന്ന് ഞോണ്ടുന്ന ഞരമ്പുരോഗിയോട് , 'എന്താ തന്റെ അസുഖമെന്ന് ' രൂക്ഷമായി ചോദിയ്ക്കാൻ പഠിപ്പിയ്ക്കേണ്ടിവരുന്ന നമ്മുടെ നിസ്സഹായത . ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ മനോഹരമായി ജീവിക്കാൻ തയ്യാറെടുപ്പിയ്ക്കുകയല്ല , മറിച്ച് അവരെ ഒരു യുദ്ധത്തിന് തയ്യാറെടുപ്പിയ്ക്കുകയാണ് നമ്മൾ . അങ്ങനെ വേണ്ടി വന്നിരിയ്ക്കുന്നു . കഷ്ടം !.....
ഭൗതികമായ സമൃദ്ധിയുടെയും ഭാഗ്യങ്ങളുടെയും നടുവിലായിട്ടും അവർ എത്രയോ ദരിദ്രർ ! ശൈശവമില്ലാത്ത ബാല്യവും , ബാല്യമില്ലാത്ത കൗമാരവും , കൗമാരമില്ലാത്ത യൗവ്വനവും ജീവിച്ചു തീർക്കുന്ന പാവം കുട്ടികൾ . ജീവിതം അവരെ വല്ലാതെ ഭയപ്പെടുത്തുന്നു .
പ്രണയമന്ത്രധ്വനികളില്ലാതെ , പ്രണയലേഖനങ്ങളില്ലാതെ മൊബൈൽഫോണെന്ന കുഞ്ഞുപെട്ടിക്കുള്ളിലൊതുങ്ങിപ്പോയ പ്രണയങ്ങൾ . ' വിളിച്ചാൽ പൈസ ഒരുപാടാകും , എസ് . എം . എസ് ആണ് ലാഭം ' എന്ന് പറയുന്ന ഏഴുവയസ്സുകാരിയോട് ഞാനെന്തുപറയാൻ ! അവളുടെ ബൗദ്ധികവളർച്ചയെക്കുറിച്ചോർത്ത് അഭിമാനിക്കണൊ അതോ ആത്മാവില്ലാത്ത ബന്ധങ്ങളേക്കുറിച്ചോർത്ത് സഹതപിക്കണോ എന്നെനിക്കറിയില്ല .
മണലിൽ അക്ഷരങ്ങളെഴുതിപ്പഠിക്കേണ്ട സമയത്ത് , ബസ്സിൽ പിൻസീറ്റിലിരുന്ന് ഞോണ്ടുന്ന ഞരമ്പുരോഗിയോട് , 'എന്താ തന്റെ അസുഖമെന്ന് ' രൂക്ഷമായി ചോദിയ്ക്കാൻ പഠിപ്പിയ്ക്കേണ്ടിവരുന്ന നമ്മുടെ നിസ്സഹായത . ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ മനോഹരമായി ജീവിക്കാൻ തയ്യാറെടുപ്പിയ്ക്കുകയല്ല , മറിച്ച് അവരെ ഒരു യുദ്ധത്തിന് തയ്യാറെടുപ്പിയ്ക്കുകയാണ് നമ്മൾ . അങ്ങനെ വേണ്ടി വന്നിരിയ്ക്കുന്നു . കഷ്ടം !.....
പൂച്ചെടികളില്ലാത്ത മുറ്റവും മുറ്റമില്ലാത്ത വീടുകളും വരണ്ട മനസ്സിന്റെ പ്രതീകങ്ങളായി മാറിയോ ? അങ്ങനെയാവാം .
എന്റെ കുഞ്ഞിനെ ഒരു മഴവില്ല് കാണിച്ചുകൊടുക്കാൻ ഞാനെത്രനാൾ മാനത്തുനോക്കി കാത്തിരുന്നു ! എവിടെപ്പോയി നമ്മുടെ മഴവില്ലുകൾ ? ആകാശത്ത് നക്ഷത്രം പറക്കുകയും പൊടിഞ്ഞുവീഴുകയും ചെയ്യുന്ന നിഷ്കളങ്കമായ വിസ്മയക്കാഴച്ചകളിൽനിന്നും , ' അത് ഉൽക്കകളാണ് ' എന്ന് വളരെ നിസ്സാരമായി പറഞ്ഞുതള്ളുന്ന കാലത്തിലേക്ക് നമ്മൾ എത്ര ദൂരം നടന്നു !
'സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേയിരിക്കുക . അതിലേക്ക് നമ്മൾ നടന്നടുക്കും ' എന്ന് ഉപദേശിക്കുമ്പോൾ , ' നിർഗുണമായ ദിവാസ്വപ്നങ്ങൾ ' എന്ന് പുച്ചിച്ചുതള്ളുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിന്റെ വർണ്ണവൈവിദ്ധ്യങ്ങളല്ലെ യഥാർഥത്തിൽ നഷ്ടമായത് ? പാവം നമ്മുടെ കുഞ്ഞുങ്ങൾ ... കഷ്ടം !.....
എന്റെ കുഞ്ഞിനെ ഒരു മഴവില്ല് കാണിച്ചുകൊടുക്കാൻ ഞാനെത്രനാൾ മാനത്തുനോക്കി കാത്തിരുന്നു ! എവിടെപ്പോയി നമ്മുടെ മഴവില്ലുകൾ ? ആകാശത്ത് നക്ഷത്രം പറക്കുകയും പൊടിഞ്ഞുവീഴുകയും ചെയ്യുന്ന നിഷ്കളങ്കമായ വിസ്മയക്കാഴച്ചകളിൽനിന്നും , ' അത് ഉൽക്കകളാണ് ' എന്ന് വളരെ നിസ്സാരമായി പറഞ്ഞുതള്ളുന്ന കാലത്തിലേക്ക് നമ്മൾ എത്ര ദൂരം നടന്നു !
'സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേയിരിക്കുക . അതിലേക്ക് നമ്മൾ നടന്നടുക്കും ' എന്ന് ഉപദേശിക്കുമ്പോൾ , ' നിർഗുണമായ ദിവാസ്വപ്നങ്ങൾ ' എന്ന് പുച്ചിച്ചുതള്ളുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിന്റെ വർണ്ണവൈവിദ്ധ്യങ്ങളല്ലെ യഥാർഥത്തിൽ നഷ്ടമായത് ? പാവം നമ്മുടെ കുഞ്ഞുങ്ങൾ ... കഷ്ടം !.....
" ഈ മനോഹരതീരത്ത് ഇനിയൊരു ജന്മം കൂടി തരുമോ " എന്ന് ചോദിച്ച ആ മഹാനുഭാവൻ ഒരിക്കൽക്കൂടി ജനിച്ചാൽ എന്തുപറയുമോ ആവൊ . പാറമടകളും മണൽക്കുഴികളും മരണക്കയം തീർക്കുമ്പോൾ , കൂടൊരുക്കാൻ ചില്ലകളില്ലാതെ പക്ഷികൾ പകയ്ക്കുമ്പോൾ , പ്ലാസ്റ്റിക് പൂക്കളെ നോക്കി ചിത്രശലഭങ്ങൾ കണ്ണീർവാർക്കുമ്പോൾ ...... അദ്ദേഹത്തിന് എന്ത് തോന്നുമോ ആവൊ .....
_______________________
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)