മക്കളേക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചതാണ് . എല്ലാവരോടും പറഞ്ഞു . ഉറപ്പിനുവേണ്ടി , എഴുതി ഒപ്പുവയ്ക്കുകയും ചെയ്തു . എന്നിട്ട് ........... എന്നിട്ട് അവരും എന്നെ ചതിച്ചു . ഞാൻ പറഞ്ഞേൽപ്പിച്ചപോലൊന്നും ചെയ്തില്ല . വാഹനാപകടത്തിൽ എന്റെ തലയ്ക്കുമാത്രമാണ് ഗുരുതരമായ പരിക്കേറ്റത് . മറ്റ് അവയവങ്ങൾക്കൊന്നും ഒരു കേടും പറ്റിയില്ല . രണ്ടാംദിവസം ഞാനെന്റെ ദേഹം വെടിഞ്ഞു . പറഞ്ഞേൽപ്പിച്ചപ്രകാരം ആരെങ്കിലുമൊക്കെ ചെയ്യുമെന്ന് കരുതി കാത്തിരുന്നു . പക്ഷെ ............. ആരുമൊന്നും ചെയ്തില്ല . ചതിച്ചു എല്ലാവരും . ദൈവത്തിന്റെ ആ അത്ഭുതസൃഷ്ടി അവർ കത്തിച്ച് ചാമ്പലാക്കി . അവരെന്തിനാണ് എന്നോടങ്ങനെ ചെയ്തത് ? എന്റെ മരണത്തോടുപോലും ആരും നീതി കാണിച്ചില്ലെന്ന് എനിക്ക് തോന്നി .
2014, ജൂൺ 8, ഞായറാഴ്‌ച
ആത്മാവിന്റെ കാഴ്ച്ചപ്പാടുകൾ
- ശിവനന്ദ
ബലികർമ്മങ്ങൾ ചെയ്തുകൊണ്ടിരുന്ന മകനെ നോക്കിയിരുന്നപ്പോൾ മനസ്സ് വല്ലാതെ നൊന്തു . വെയിലത്താണവൻ ഇരിക്കുന്നത് . പാവം വിയർത്തുകുളിക്കുന്നു . ഒരു ഓലപ്പന്തലെങ്കിലും ഇടേണ്ടതായിരുന്നു . പിറകിൽ നോക്കിനിൽക്കുന്ന മകളും വിയർത്തുകുളിക്കുന്നുണ്ട് . കഷ്ടം ! ഇതാർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണ് എന്റെ കുഞ്ഞുങ്ങളെ ഇങ്ങനെ വെയിലത്ത് നിർത്തിപ്പൊരിക്കുന്നത് ?
മരണം കഴിഞ്ഞിട്ട് പതിനാറാമത്തെ ദിവസമാണിന്ന് . ഇന്നത്തോടുകൂടി എല്ലാം തീരും . നന്നായി . ഇനിയീ പ്രഹസനം കാണണ്ടല്ലോ . വ്യർഥമായ കുറെ കാട്ടിക്കൂട്ടലുകൾ . മകന്റെ മുഖത്ത് നിർവികാരതയാണ് . മകളുടെ മുഖത്ത് ഞാൻ സൂക്ഷിച്ചുനോക്കി . അൽപ്പം കണ്ണീർത്തിളക്കം ? ഒന്നുമില്ല . മറ്റുള്ളവരുടെ മുന്നിൽ ഈറനോടെ നിൽക്കെണ്ടിവന്നതിന്റെ ചമ്മൽ മാത്രമേയുള്ളു . ഒന്ന് ചിരിക്കണമെന്നണെനിക്കു തോന്നിയത് . പക്ഷെ എനിക്കെങ്ങനെയാണത് കഴിയുക ? അവസ്ഥ ഇതായിപ്പോയില്ലെ ?
മനസ്സ് അലഞ്ഞുതിരിഞ്ഞു . എന്നും ഇതിങ്ങനെ അലഞ്ഞുകൊണ്ടേയിരിക്കും എന്നോർത്തപ്പോൾ വീണ്ടും വേദനിച്ചു ...........
ചതിക്കുകയാണ് ചെയ്തത് . എന്നെ എല്ലാവരും ചതിക്കുകയാണ് ചെയ്തത് .എന്റെ വ്യക്തിത്വത്തെ അവഗണിച്ച് , കഴിവുകളെ അടിച്ചമർത്തി , സ്ത്രീത്വത്തെ ചവിട്ടിയരച്ച് , ആത്മാഭിമാനത്തെ കീറിമുറിച്ച് ഉന്മാദനൃത്തം ചവിട്ടിയ ഭർത്താവ് ഏറ്റവും വലിയ ചതിയൻ . എന്റെ മനസ്സിന് ചുറ്റും ട്രഞ്ച് കുഴിച്ചിട്ട മഹാൻ . അതിനപ്പുറത്തേക്ക് പറക്കാൻ തുനിഞ്ഞ എന്റെ പാവം മനസ്സിനെ എത്രയോ വട്ടം വെട്ടിപ്പരിക്കേൽപ്പിച്ചു ! എഴുത്തും വായനയും ട്രഞ്ചിന് പുറത്തേക്കുള്ള എന്റെ മേൽപ്പാലങ്ങളായിരുന്നു . എത്ര പ്രാവശ്യം പാലം തകർത്ത് എന്നെ അഗാധഗർത്തത്തിലേക്ക് വീഴ്ത്തി ! ശരീരത്തിൽ നിന്നല്ല , മനസ്സിൽനിന്നാണ് രക്തം വാർന്നത് .
"ജീവിക്കാനുള്ള തത്രപ്പാട് . അല്ലെ ?"
കാരുണ്യത്തോടെ ചോദിച്ച സുഹൃത്തിനോട് ഉർജ്ജസ്വലതയോടെ മറുപടി പറഞ്ഞു .
"ജീവിതം ? അല്ലേയല്ല . അതിജീവനം . അങ്ങനെയാണ് പറയേണ്ടത് ".
അത് പറയുമ്പോൾ സങ്കടമായിരുന്നില്ല . മുറിവേറ്റ പോരാളിയുടെ ശൌര്യമായിരുന്നു . പൊരുതിമുന്നേറാനുള്ള ഉൾക്കരുത്ത് എനിക്ക് തരാൻ അവർ ഏറെ പണിപ്പെട്ടു .
"ഒരു ചെടിയുടെ ചുവട്ടിൽ വീഴുന്ന വളം എന്താണെന്നു നോക്കിയല്ല അത് വലിച്ചെടുക്കുന്നത് . ചാണകമായലും അമേദ്ധ്യമായാലും ചെടിയുടെ ലക്ഷ്യം വളരുക എന്നതുമാത്രമാണ് . ഇതും അങ്ങനെ കണ്ടാൽ മതി . ജീവിക്കുക എന്നതാണ് മുഖ്യം . ഈ വേദനകൾ അതിനുള്ള വളമാവട്ടെ ".
പ്രിയസുഹൃത്തിന്റെ വാക്കുകളെ മനസ്സിലിട്ട് അടുക്കിപ്പെറുക്കി ശപഥം ചെയ്തു .
"ജീവിതം എനിക്ക് തന്ന വേദനകളെ ഞാനെന്നും നന്ദിയോടെ സ്മരിക്കും ".
ശപഥം ഞാൻ പാലിക്കുക തന്നെ ചെയ്തു . ആ വേദനകളാണെന്നെ ഞാനാക്കിയത് . കനലിലിട്ട് തല്ലിപ്പഴുപ്പിച്ച ഇരുമ്പുപോലെ ഞാൻ പാകപ്പെട്ടുവന്നു . എന്റെ മാത്രമല്ല , മറ്റുള്ളവരുടെകൂടി വേദനകളെ നെഞ്ചോടുചേർക്കാനുള്ള കഴിവും മനസ്സും വന്നു .
"സ്വന്തം വിഷമങ്ങളെ ഇത്ര ആഹ്ലാദത്തോടുകൂടി അവതരിപ്പിക്കുന്ന ഒരാളെ ഞാൻ ആദ്യമായാണ് കാണുന്നത് . സമ്മതിച്ചിരിക്കുന്നു ".
അതിശയത്തോടെ പറഞ്ഞു മറ്റൊരു സുഹൃത്ത് . ഞാനത് വളരെ നിസ്സാരവത്ക്കരിച്ചു .
"ഒന്നിനെക്കുറിച്ചും എനിക്കിപ്പോൾ വേവലാതിയില്ല . പല രംഗങ്ങൾ കണ്ടുകഴിഞ്ഞ ഒരു നാടകത്തിന്റെ അവസാനരംഗം കാണാനുള്ള ആകാംക്ഷ പോലെ .......... അത്രയേയുള്ളൂ ".
ബലിച്ചോർ ഉരുളകളാക്കുന്ന മകളെ നോക്കിയിരുന്നപ്പോൾ സഹതാപമാണ് തോന്നിയത് . ഒരിക്കൽ ഞാനവരോട് പറഞ്ഞു .
"മരണശേഷം ഒന്നുകിൽ എന്റെ മൃതശരീരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കണം . അല്ലെങ്കിൽ കഴിയുന്നത്ര അവയവങ്ങൾ ദാനം ചെയ്യണം ".
അവരുടെ പകച്ച കണ്ണുകളിലേക്ക് നോക്കി ഞാൻ കൂട്ടിച്ചേർത്തു .
"മരണശേഷം നിങ്ങളെനിക്കുവേണ്ടി ചെയ്യേണ്ടതായ ഒരേയൊരു കർമ്മം അതാണ് . അല്ലാതെ മറ്റൊരു ബലികർമ്മങ്ങളും എന്റെ ആത്മാവിന് ശാന്തി തരില്ല ".
അവസാനം ഒന്നുകൂടി പറഞ്ഞു .
"ജീവിതം കൊണ്ട് ചെയ്യാൻ പറ്റാതിരുന്നത് മരണം കൊണ്ടെങ്കിലും എനിക്ക് ചെയ്യണം ".
മക്കളേക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചതാണ് . എല്ലാവരോടും പറഞ്ഞു . ഉറപ്പിനുവേണ്ടി , എഴുതി ഒപ്പുവയ്ക്കുകയും ചെയ്തു . എന്നിട്ട് ........... എന്നിട്ട് അവരും എന്നെ ചതിച്ചു . ഞാൻ പറഞ്ഞേൽപ്പിച്ചപോലൊന്നും ചെയ്തില്ല . വാഹനാപകടത്തിൽ എന്റെ തലയ്ക്കുമാത്രമാണ് ഗുരുതരമായ പരിക്കേറ്റത് . മറ്റ് അവയവങ്ങൾക്കൊന്നും ഒരു കേടും പറ്റിയില്ല . രണ്ടാംദിവസം ഞാനെന്റെ ദേഹം വെടിഞ്ഞു . പറഞ്ഞേൽപ്പിച്ചപ്രകാരം ആരെങ്കിലുമൊക്കെ ചെയ്യുമെന്ന് കരുതി കാത്തിരുന്നു . പക്ഷെ ............. ആരുമൊന്നും ചെയ്തില്ല . ചതിച്ചു എല്ലാവരും . ദൈവത്തിന്റെ ആ അത്ഭുതസൃഷ്ടി അവർ കത്തിച്ച് ചാമ്പലാക്കി . അവരെന്തിനാണ് എന്നോടങ്ങനെ ചെയ്തത് ? എന്റെ മരണത്തോടുപോലും ആരും നീതി കാണിച്ചില്ലെന്ന് എനിക്ക് തോന്നി .
മക്കളേക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചതാണ് . എല്ലാവരോടും പറഞ്ഞു . ഉറപ്പിനുവേണ്ടി , എഴുതി ഒപ്പുവയ്ക്കുകയും ചെയ്തു . എന്നിട്ട് ........... എന്നിട്ട് അവരും എന്നെ ചതിച്ചു . ഞാൻ പറഞ്ഞേൽപ്പിച്ചപോലൊന്നും ചെയ്തില്ല . വാഹനാപകടത്തിൽ എന്റെ തലയ്ക്കുമാത്രമാണ് ഗുരുതരമായ പരിക്കേറ്റത് . മറ്റ് അവയവങ്ങൾക്കൊന്നും ഒരു കേടും പറ്റിയില്ല . രണ്ടാംദിവസം ഞാനെന്റെ ദേഹം വെടിഞ്ഞു . പറഞ്ഞേൽപ്പിച്ചപ്രകാരം ആരെങ്കിലുമൊക്കെ ചെയ്യുമെന്ന് കരുതി കാത്തിരുന്നു . പക്ഷെ ............. ആരുമൊന്നും ചെയ്തില്ല . ചതിച്ചു എല്ലാവരും . ദൈവത്തിന്റെ ആ അത്ഭുതസൃഷ്ടി അവർ കത്തിച്ച് ചാമ്പലാക്കി . അവരെന്തിനാണ് എന്നോടങ്ങനെ ചെയ്തത് ? എന്റെ മരണത്തോടുപോലും ആരും നീതി കാണിച്ചില്ലെന്ന് എനിക്ക് തോന്നി .
ഇവരെന്തിനാണ് എനിക്ക് ബലിച്ചോർ തരുന്നത് ? ഞാൻ ആത്മാവല്ലേ ? ആത്മാവിന് വിശപ്പും ദാഹവുമുണ്ടോ ?
കൈകൊട്ടുന്ന ശബ്ദം . ബലിച്ചൊർ ഉരുട്ടിവച്ച് കാക്കയെ വിളിക്കുകയാണ് . എന്നെ ഉദ്ദേശിച്ചാണെങ്കിൽ , എനിക്കിതൊന്നും വേണ്ടെന്ന് അവരോട് പറയണമെന്നെനിക്ക് തോന്നി . പക്ഷെ .............. ആത്മാവിന് ശബ്ദമുണ്ടോ ?
എത്ര ശ്രമിച്ചിട്ടും ഒരു ബലിക്കാക്ക പോലും വരാതെ അനാഥമായ ബലിച്ചോറിനെ വീണ്ടും അനാഥമാക്കി എല്ലാവരും തിരിഞ്ഞു നടന്നു . എവിടുന്നോ അടക്കിപ്പിടിച്ചൊരു തേങ്ങൽകേൾക്കാം . ആരാണത് ? ചുറ്റും പരതിനോക്കി . ഓ ! ഭാനുമതിയാണ് . വീട്ടിലെ ജോലിക്കാരി . പാവം ................ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു . കൈകൊട്ടുന്ന ശബ്ദം കേട്ട് എല്ലാവരും ഒന്നിച്ച് തിരിഞ്ഞുനോക്കി . ഞാനും . ഭാനുമതി ! അവൾ നിറകണ്ണുകളോടെ വളരെ സാവധാനം കൈ കൊട്ടുകയാണ് . ശൂന്യതയിലേക്കാണവളുടെ നോട്ടം . എല്ലാവരും പരസ്പരം നോക്കി . പരിഹാസത്തോടെ - പുച്ഛത്തോടെ നെറ്റി ചുളിച്ചു .
"ഇവളാര് ? എന്ത് അസംബന്ധമാണിവളീ കാണിക്കുന്നത് ?"
"ഇവൾക്കെന്താണധികാരം ? ഇതിനൊക്കെയിവിടെ വേണ്ടപ്പെട്ടവരില്ലേ ?"
"മക്കളും വേണ്ടപ്പെട്ടവരുമൊക്കെയാണ് ഇത് ചെയ്യേണ്ടത് . എങ്കിലേ ആത്മാവിന് തൃപ്തിയാകൂ ".
"നമ്മൾ കൈകൊട്ടിവിളിച്ചിട്ട് കാക്ക വന്നില്ല . പിന്നെയാണ് ഇവൾ ".
"കുളിക്കാതെയും ശുദ്ധിയില്ലാതെയും , ഒരു ബന്ധവുമില്ലാത്തവർ ചെയ്യേണ്ട കാര്യമാണോ ഇത് ? കഷ്ടം !"
"അവളോട് മാറിപ്പോകാൻ പറയ് ".
ഓരോരുത്തരും അവരവർക്ക് തോന്നിയത് പോലെ മത്സരിച്ച് അഭിപ്രായങ്ങൾ പറഞ്ഞു .
പക്ഷെ ഭാനുമതി ഇതൊന്നും കേൾക്കുന്നില്ലെന്ന് തോന്നി . അവൾ കൈകൊട്ടുന്നത് തുടർന്നുകൊണ്ടേയിരുന്നു . അവളുടെ കണ്ണിൽനിന്ന് രണ്ടുതുള്ളി കണ്ണുനീരടർന്ന് ഭൂമിയിൽ പതിച്ച നിമിഷം , എങ്ങുനിന്നെന്നറിയാതെ കാക്കകൾ പറന്നിറങ്ങി ബലിച്ചോർ കൊത്തി ! എല്ലാവരും പകച്ച കണ്ണുകളോടെ നോക്കിനിന്നപ്പോൾ എനിക്കൊന്ന് കരയാനാണ് തോന്നിയത് . പക്ഷെ .............. പക്ഷെ ആത്മാവിന് കണ്ണുനീരുണ്ടോ ?...............
_______________________
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ