--ശിവനന്ദ .
നീ ആര് യാത്രക്കാരാ? നിന്നെ എനിയ്ക്കറിയില്ലല്ലൊ.....! നീ എപ്പോഴാണ് എന്നോടൊപ്പം ചേർന്നത് ? ഞാനത് അറിഞ്ഞതേയില്ല ....! എന്താണ് നിന്റെ ലക്‌ഷ്യം ? മനസ്സിലാകുന്നില്ല ? എന്തിനാണ് നീയെന്റെ കൈയ്യിലെ കൈവിളക്ക് തട്ടിയെറിഞ്ഞത് ? അതും മനസ്സിലായില്ല...അതുകൊണ്ട് നീയെന്ത് നേടി ? ആവോ..ആർക്കറിയാം.....! അതുകൊണ്ട് ഞാൻ ഇരുട്ടിലായെന്ന് കരുതിയോ നീ ? കഷ്ടം.....!!
എന്നാൽ നീ ഓർത്തോളൂ , ഹൃദയത്തിലെ തീക്കനൽ ഊതിത്തെളിച്ച് ഞാനെന്റെ ദു:ഖങ്ങൾക്ക് അഗ്നി കൊളുത്തിക്കഴിഞ്ഞു . കത്തിയമർന്ന് ഇതാ അതൊരുപിടി ചാരമാകുന്നു. എന്താണ് നിന്റെ ചുണ്ടിലെ ചിരിയുടെ പൊരുൾ ? വീണ്ടും ഞാൻ ഇരുട്ടിലായെന്നോ? കഷ്ടം...!
യാത്രക്കാരാ , അഹങ്കരിയ്ക്കേണ്ട നീ... സൂര്യനെ എടുത്ത് നെഞ്ചിലണിഞ്ഞ് ഞാൻ വരികയാണ് .... ഇനി നിനക്കൊരിയ്ക്കലുമത് ഊതിക്കെടുത്താനാവില്ല . നിറയെ പ്രകാശം.....ഞാനത് എല്ലാവർക്കും കൊടുക്കും..വേണമെങ്കിൽ നീയും കൂടെ ചേർന്നോളൂ .....പക്ഷേ....സ്പർശിയ്ക്കരുത് നീ . സ്പർശിച്ചാൽ പൊള്ളും നിനക്ക്. എരിഞ്ഞു തീരും നീ. ..... കനൽപ്പൂക്കൾ വിരിഞ്ഞ എന്റെ കണ്ണുകളിൽ നീയിനി നോക്കരുത് . വെന്തുപോകും നിന്റെ കണ്ണുകൾ ...
യാത്രക്കാരാ, നിന്നോടിനി സന്ധിയില്ല. എന്റെ ഊന്നുവടിയും റാന്തൽ വിളക്കും തട്ടിയെറിഞ്ഞ നിനക്കിനി മാപ്പില്ല . ഞാനെന്റെ യാത്ര പുനരാരംഭിയ്ക്കുകയാണ് ........സൂര്യനെ നെഞ്ചിലണിഞ്ഞുള്ള യാത്ര.....
-------------------------------------
2 അഭിപ്രായ(ങ്ങള്‍):
പ്രതിബന്ധങ്ങളെ ചവിട്ടിമെതിച്ച് കൊണ്ടുള്ള ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് കാണുന്നു ...ആശംസകള്‍
thanks biju.. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ