2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ആര് നീ യാത്രക്കാരാ?

                                              ആര്  നീ  യാത്രക്കാരാ?
                                                                                              --ശിവനന്ദ .

          നീ ആര്  യാത്രക്കാരാ?   നിന്നെ   എനിയ്ക്കറിയില്ലല്ലൊ.....!  നീ   എപ്പോഴാണ്  എന്നോടൊപ്പം   ചേർന്നത്  ?    ഞാനത്   അറിഞ്ഞതേയില്ല  ....!   എന്താണ്   നിന്റെ   ലക്‌ഷ്യം ?   മനസ്സിലാകുന്നില്ല ?   എന്തിനാണ്   നീയെന്റെ   കൈയ്യിലെ   കൈവിളക്ക്   തട്ടിയെറിഞ്ഞത്  ?   അതും  മനസ്സിലായില്ല...അതുകൊണ്ട്   നീയെന്ത്  നേടി ?  ആവോ..ആർക്കറിയാം.....!    അതുകൊണ്ട്   ഞാൻ   ഇരുട്ടിലായെന്ന്   കരുതിയോ   നീ ?  കഷ്ടം.....!!

            
           എന്നാൽ   നീ   ഓർത്തോളൂ  ,  ഹൃദയത്തിലെ   തീക്കനൽ   ഊതിത്തെളിച്ച്   ഞാനെന്റെ   ദു:ഖങ്ങൾക്ക്   അഗ്നി   കൊളുത്തിക്കഴിഞ്ഞു  .    കത്തിയമർന്ന്   ഇതാ      അതൊരുപിടി   ചാരമാകുന്നു.   എന്താണ്   നിന്റെ   ചുണ്ടിലെ   ചിരിയുടെ   പൊരുൾ ?  വീണ്ടും   ഞാൻ   ഇരുട്ടിലായെന്നോ?   കഷ്ടം...!
     
         യാത്രക്കാരാ ,   അഹങ്കരിയ്ക്കേണ്ട  നീ...   സൂര്യനെ   എടുത്ത്   നെഞ്ചിലണിഞ്ഞ്   ഞാൻ   വരികയാണ് ....   ഇനി  നിനക്കൊരിയ്ക്കലുമത്     ഊതിക്കെടുത്താനാവില്ല .  നിറയെ   പ്രകാശം.....ഞാനത്   എല്ലാവർക്കും   കൊടുക്കും..വേണമെങ്കിൽ   നീയും   കൂടെ   ചേർന്നോളൂ .....പക്ഷേ....സ്പർശിയ്ക്കരുത്   നീ .   സ്പർശിച്ചാൽ   പൊള്ളും   നിനക്ക്.   എരിഞ്ഞു തീരും   നീ. ..... കനൽപ്പൂക്കൾ   വിരിഞ്ഞ   എന്റെ  കണ്ണുകളിൽ   നീയിനി   നോക്കരുത് .  വെന്തുപോകും   നിന്റെ കണ്ണുകൾ ...

        യാത്രക്കാരാ,   നിന്നോടിനി   സന്ധിയില്ല.   എന്റെ ഊന്നുവടിയും   റാന്തൽ വിളക്കും   തട്ടിയെറിഞ്ഞ  നിനക്കിനി   മാപ്പില്ല .  ഞാനെന്റെ   യാത്ര   പുനരാരംഭിയ്ക്കുകയാണ് ........സൂര്യനെ   നെഞ്ചിലണിഞ്ഞുള്ള   യാത്ര.....

                                                    -------------------------------------  

2 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

പ്രതിബന്ധങ്ങളെ ചവിട്ടിമെതിച്ച് കൊണ്ടുള്ള ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് കാണുന്നു ...ആശംസകള്‍

Sivananda പറഞ്ഞു...

thanks biju.. :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .