2017, മാർച്ച് 27, തിങ്കളാഴ്‌ച

വണ്ടിക്കാള .

                                                          വണ്ടിക്കാള .
                                                         -----------------------


" നന്ദി !  എന്റെ  മൗനശലാകകൾ  ഒടിച്ചെറിഞ്ഞതിന് ..!! "


അതൊരു   അശ്ശരീരിയാണോ   എന്ന് അവൾ   സംശയിച്ചു..  അശ്ശരീരിയ്ക്കപ്പുറം   ഒരു  നിഴൽരൂപം   അവളെ  നോക്കി ചിരിച്ചു.


" ഞാൻ  വണ്ടിക്കാള ."


ആ  സ്വയവർണ്ണന   അവൾക്കിഷ്ടമായി.   


"നിന്നോട്   നന്ദി   പറയാൻ  വന്നു.."


അവൾ   ചിരിച്ചു .  വെളുത്ത് തുടുത്ത  മേനിയും   നെറ്റിയിൽ   കറുത്ത ചുട്ടിയുമുള്ള  'വണ്ടിക്കാള' ..


അതിൻ്റെ   കണ്ണുകളിലെ   ഈറൻ നിലാവും   പുഞ്ചിരിയിലെ   ആർദ്രമൗനവും   അവളുടെ  ഉള്ളിലെ   നിശബ്ദവിലാപത്തെ  തൊട്ടു തഴുകിപ്പോയി.   ഒരുവട്ടമല്ല ,  പലവട്ടം.


" ഞാൻ  ഋഷഭമല്ലേ ..?   നിന്നിലെ   സംഗീതത്തിൽ   ഞാനില്ലേ ?   ഞാനില്ലാതെ   നിന്റെയുള്ളിലെ   സപ്തസ്വരങ്ങൾക്ക്   എവിടെയാണ്  പെണ്ണേ   നിലനിൽപ്പ് ? "


അത്   കേൾക്കേ ,   അവൾ   ചിരിച്ചു.   മൃത്യു   പോലെ   തണുത്തൊരു   ചിരി .


"സാരമില്ല.   നീ  വരച്ച   വൃത്തത്തിനുള്ളിൽ   നീയിപ്പോഴിരിയ്ക്കുക .   അടുത്ത   ജന്മം   നിന്നോടൊപ്പം   ഞാനുണ്ട്. "


ആർദ്രശീതളമായ   ആ   വാക്കുകളിൽ   ചാലിച്ച   ആത്മചന്ദനം  നെറ്റിയിലണിഞ്ഞ്   അവൾ   പ്രതിവചിച്ചു..


"അങ്ങനെയൊരു   ഉറപ്പ്   ഈശ്വരനെനിയ്ക്ക്   തന്നാൽ  ,   ഇപ്പോൾ,  ഈ  നിമിഷം   ഞാനിവിടെ   മരിച്ചുവീഴാം .."


അതിനപ്പുറം   സ്നേഹം   പറയാൻ   അവൾക്കറിയുമായിരുന്നില്ല.


                                                 ------------------------------

2 അഭിപ്രായ(ങ്ങള്‍):

Sureshkumar Punjhayil പറഞ്ഞു...

Pranayam ...!
.
Manoharam, Ashamsakal....!!!

Sivananda പറഞ്ഞു...

thank u suresh

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .