2014, ഡിസംബർ 9, ചൊവ്വാഴ്ച

താഴെ കൊടുത്തിരിയ്ക്കുന്നത്  എന്റെ സുഹൃത്ത്  ശ്രീകുമാർ , എന്റെ പുസ്തകത്തിന് എഴുതിയ നിരൂപണമാണ് . അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി  ഞാനത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ജനാലയ്ക്കു പുറത്തെ കൂടുതൽ ഇടുങ്ങിയ ലോകം

ശിവനന്ദയുടെ സ്റ്റാർ സ്പെന്റ്റ് ഗംഭീരമായി നടക്കുന്ന ആഴ്ചയിലാണ് ഈ കുറിപ്പെഴുതുന്നത്. അവരുടെ ബ്ലോഗ്ഗുകൾ  വായിച്ചെങ്കിലും സാഹസികമായി  പുസ്തകം പ്രസിധീകരിച്ചപ്പോൽ അത് ആ രൂപത്തിൽ തന്നെ വായിക്കണം എന്ന് തോന്നി. ഒറ്റ ഇരുപ്പിൽ തന്നെ നൂറു പേജും വായിച്ചു. പിന്നെ വീണ്ടും ആറു  തവണ കൂടി. പിന്നെ ഇന്ന് വീണ്ടും.
കഥകളുടെ പേരിൽത്തന്നെ ഒരു വെളിവാക്കലുണ്ട്. ശീർഷകങ്ങൾ കാണുമ്പോൾ അവയൊക്കെ ജീവിത യാത്രയിലെ പെരുവഴിയമ്പലക്കുറിപ്പുകൾ ആണെന്ന് തോന്നും. പക്ഷെ  അങ്ങിനെയല്ല. അനുഭവങ്ങൾ ധ്യാനത്തിലൂടെ രൂപപ്പെടുത്തി യെടുക്കുന്നതാണ് തന്റെ രീതി എന്ന് ക്രിസ്സിനു കൊടുത്ത നീണ്ട മറുപടിയിൽ ശിവനന്ദ വിശദമായി പറഞ്ഞിരിക്കുന്നു. കഥകൾ  അതിനു സാക്ഷി.
മരവും മയിൽപീലിയുമൊക്കെ ശിവനന്ദയുടെ രചനകളിൽ കാണാറുണ്ട്‌. ആണിന്റെ ശബ്ദത്തിലും പെണ്ണിന്റെ ശബ്ദത്തിലും വളരെ വിശ്വസനീയമായ രീതിയിൽ എഴുതാറുമുണ്ട്.ഈ സമാഹാരത്തിലെ ആദ്യത്തെ കഥയിൽ ഒരു വയസ്സനാണ് സംസാരിക്കുന്നത്. പക്ഷെ വിശ്വസാഹിത്യ കാരന്മാരെപ്പോലെ ആത്മനിര്യാസത്തോടെയുള്ള എഴുത്തല്ല ശിവനന്ദയുടേത്. കഥകളുടെ അന്തരീക്ഷത്തിൽ കഥാകൃത്ത് ഒരു ചൂരലുമായി കറങ്ങി നടപ്പുണ്ട്. ആദ്യത്തെ കുഞ്ഞിനെ വളർത്തു മ്പോൾ എല്ലാ അമ്മമാരും ഇങ്ങനെ ആയിരിക്കും. കുഞ്ഞുങ്ങളൊക്കെ അങ്ങു വളരും. അപ്പോൾ കാണാം. അവർ കഥാകൃത്തിനെ വഴിയിലിറക്കി വിടുന്നത്.
പല കഥകളും കാൽപനികവും ഫാന്റസികളുമാണ്. ദേശകാലങ്ങൾക്ക് വലിയ പ്രാധാന്യമില്ല. ജനാലയ്ക്കപ്പുറത്തേയ്ക്കു നോക്കിയാണ് താൻ എഴുതുന്നതെന്ന് പറയുന്ന ശിവനന്ദ നമുക്ക് കാട്ടിത്തരുന്ന ലോകം തടവറയെക്കാളും ഇടുങ്ങിയതാണ് മിക്കപ്പോഴും. അവിടെടവിടെയായി അതിഭാവുകത്വവും ഒക്കെ കാണാം. ചിലപ്പോൾ സെന്ടിമെന്ടാലിറ്റിയും. ഇടയ്ക്കൊന്നു പറയട്ടെ സെന്റിമെന്റൽ എന്നാൽ അപാരമായ ശുഭാപ്തി വിശ്വാസമെന്നേ അർത്ഥമുള്ളു. അത് മെലോഡ്രാമ എന്ന അർത്ഥ ത്തിൽ ഉപയോഗിക്കുവാൻ പാടില്ല.
ഈ കഥകളിലെ ലോകം ആണുങ്ങൾക്ക് നേരിട്ട് പരിചയമുള്ളതല്ല. അവിടെ സ്ത്രീകളുടെ മനസ്സും അന്ത:സംഘർഷങ്ങളും നമുക്ക് കാണാം. വിരലിലെണ്ണാവുന അവയവങ്ങളേ സ്ത്രീകൾക്കുള്ളൂ എന്ന് ശഠിക്കുന്ന പുരുഷന്മാരെയും കാണാം. അല്ലാത്തവരും ഉണ്ട്. അവരുടെ സാന്നിധ്യം അങ്ങനെ അല്ലാത്തവരെ ചൂണ്ടി ക്കാട്ടുക എന്നതാണെന്നു തോന്നുന്നു.
ശിവനന്ദ ഈ ലോകം കാട്ടുന്നത് അന്യർ വെച്ച് കൊടുത്ത കണ്ണടയിലൂടെ അല്ല. വിവിധ കഥകളിലായി കഥാകാരിയുടെ ജീവിതവും വളപ്പൊട്ടുകളായി ചിതറിക്കിടക്കുന്നു. ഇത് വായനക്കാരൻറെ കണ്ണിൽ പെടുകയും പുസ്തകം വായിച്ച ശേഷവും കണ്ണിൽ വീണ മണൽതരി പോലെ അവരെ അസ്വസ്തരാക്കുകയും ചെയ്യും. ആ വളപ്പൊട്ടുകൾ കൊണ്ട് നക്ഷത്രാ ങ്കിതമാണ് ഈ കഥകളെല്ലാം
പരപ്പേറിയ വായനയിൽ നിന്നും ഉള്ളിലെ സംഗീതത്തിൻറെ താളക്രമത്തിൽ  നിന്നും (അച്ഛൻ, അമ്മ, 10 വർഷത്തെ സംഗീതാഭ്യാസം) നേടിയ ഭാഷാശുദ്ധി അർത്ഥവൈകല്യത്തിന്റെയും യുക്തിഭംഗത്തിന്റെയും കരടില്ലത്തതാണ്. അതിലെഴുതിയ വാക്കുകൾ സത്യത്തിന് സാക്ഷി പറയാനെത്തുമ്പോൾ അവയുടെ മൂർച്ചയും തീർച്ചയും (ശിവനന്ദയുടെ വാക്കുകൾ) ജീവിതമെന്ന കാട്ടുകല്ലിൽ നിന്ന് കൊത്തിയെടുക്കുന്നത് അന്യൂനമായ വെണ്ണക്കൽ ശില്പങ്ങളാണ് . ഈ കഥാപാത്രങ്ങൾക്ക് ജന്മം നല്കുന്ന ഈറ്റുപുര എന്തുമാത്രം അടുക്കും ചിട്ടയും വെടിപ്പും വൃത്തിയും ഉറപ്പും ഉള്ളതാണെന്ന് വായനക്കാരൻ തിരിച്ചറിയുന്നു. അവരുടെ സുഹൃത്തായ നിവേദി തയുടെ രണ്ടു വരികൾ എഴുതി ഇത് അവസാനിപ്പിക്കാം .
എഴുതാതെയുള്ളിൽ തുടിച്ചു നിൽക്കും 
ഏഴഴകുള്ള നിൻ കാവ്യലോകം 
പുഴപോലെയൊഴുകിപ്പരന്നിടുമ്പോൾ 
അഴലിന്നതീതയായ് തീർന്നു നീയും

2 അഭിപ്രായ(ങ്ങള്‍):

Sureshkumar Punjhayil പറഞ്ഞു...

Good One :)

ജന്മസുകൃതം പറഞ്ഞു...

kathakaleppatti paryauvaan ere und.allenkil enikku parayaan sivanandayude kathakal mathramen ente munnil ullu. innu vare kaanaaththa sivanandayeppatti njan parayan sramikkunnathu thanne vivarakked.....pakshe aakathakalellaam avalekkurichulla ente arivukalaanu.athiloodeyanu njan avale kaanunnathum siva....orupaad aasamsakal....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .