2014, ഡിസംബർ 9, ചൊവ്വാഴ്ച

താഴെ കൊടുത്തിരിയ്ക്കുന്നത്  എന്റെ സുഹൃത്ത് നിവേദിത എന്നെക്കുറിച്ചെഴുതിയ  ഒരു  ബ്ലോഗ് ആണ് .  അവരുടെ  അനുവാദത്തോടുകൂടി   ഞാനിത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ശാരികയും ശിവനന്ദയും


ആൽമരത്തിന്റെ ചില്ലയിലിരുന്ന് ശാരികപ്പൈതൽ ഏറെ നേരം ചിന്തിച്ചു. 
അകലെ ശിവനന്ദയുടെ വീട്ടിൽ ഇപ്പോഴും വെട്ടം കാണാം. 
ദൂരത്തായാതുകൊണ്ടാകം ഒരു മിന്നാമിനുങ്ങെന്നേ പറയാവൂ.
ഉറങ്ങിയിട്ടുണ്ടാവില്ല. എഴുത്ത് ആയിരിക്കും. ഒത്തിരി കഥകളും കവിതകളും എഴുതിയ ആളല്ലേ. എഴുത്തച്ഛന്റെ വകയിലാരോ തന്നെ.
അങ്ങേരെഴുതുമ്പോൾ കുത്തും കോമയും ഒന്നുമില്ലായിരുന്നു. 
നാരായം കൊണ്ട് പനയോലയിൽ കുത്തിയാൽ കീറിപ്പോവില്ലേ. 
ഇതങ്ങിനെയല്ല. പൂർണ്ണ വിരാമത്തിന്റെ കീയിൽ കൊട്ടിക്കൊന്ണ്ടേ ഇരിക്കും.
അക്ഷമ. കോപം. ക്രോധം. നാവിൽ വാക്ക് പിറക്കാൻ താമസിക്കുന്നതിന്റെ ഈറ്റുനോവ്. നിശ്ശബ്ദത. മൌനം. ഉന്മാദം. തനിക്ക്  തന്നെ നല്കുന്ന നീണ്ട കയ്യടി. ഗതകാലത്തിന്റെ ശവപ്പെട്ടിമേൽ നിരവധി ആണികൾ. കർത്തവ്യങ്ങൾക്കും കടമകൾക്കും മീതെ ലേലം ചെയ്യുന്നതിന്റെയും അലക്ഷ്യമായ കോടതിക്കെതിരെയും കൊട്ടുവടി. എന്നിങ്ങനെ ഒരായിരം അർത്ഥം മുറ്റി നില്ക്കുന്ന അർദ്ധവിരാമങ്ങൾ.
ജനാലയിൽ ഒരു പച്ചില വന്നിരുന്നെന്നു കരുതി അതിനോട് കുശലം പറയാൻ തുടങ്ങിയപ്പോഴാണ് ശിവനന്ദ അസാധാരണമായ ചുവപ്പുനിറം കണ്ട് ശാരികയെ തിരിച്ചറിഞ്ഞത്. 
തുഞ്ചൻ പറമ്പിലൊക്കെ ഒന്ന് പോകണമെന്ന് വിചാരിച്ചിട്ടു നടക്കുന്നില്ല. 
ശാരിക ചിരകിനടിയിൽ നിന്ന് നോട്ട് പാഡ് പുറത്തെടുത്തു. ചുണ്ട് കൊണ്ട് പേന പിടിച്ചു.
"പേരിന്റെ കാര്യമൊന്നും എനിക്കറിയേണ്ട. ഞാൻ ബ്ലോഗ്‌ വായിച്ചിട്ടുണ്ട്. ചോദിച്ചാൽ സത്യം പറയില്ലെന്നുമറിയാം"
"കള്ളം പറയുമെന്നാണോ"
"എന്റെ പൊന്നേ, ഞാനങ്ങിനെയൊന്നും പറഞ്ഞില്ല."
"എനിക്ക് മനസ് വായിക്കാൻ കഴിയും"
"പുസ്തകം, വീണ, വയലിൻ, ഓടക്കുഴൽ, മനസ്‌, എഴുതാപ്പുറം..... വലിയ വായനക്കാരിയാണല്ലേ?"
"എഴുത്തുകാരിയും. തലയിലെഴുത്തല്ലാതെ എന്തും എഴുതും ."
"കഥയും കവിതയും വായിച്ചതിൽ നിന്നും ചില ഊഹാപോഹങ്ങൾ പറയട്ടെ?"
"ആവാം. അന്യരുടെ മണ്ടത്തരങ്ങളോട്‌ എനിക്ക് ഏറെ സഹിഷ്ണുതയാണ്‌ "
"ജാതകവശാൽ ഇത് രണ്ടാം ജന്മം. ഈ ജന്മത്തിൽ. രചന തന്നെ കര്മ്മമെന്നു തിരിച്ചറിഞ്ഞിരിക്കുന്നു പോയജന്മത്തിൽ അങ്ങിനെയൊ ന്നുമില്ലായിരുന്നു അരങ്ങു കണ്ടിടത്തൊക്കെ തകർത്താടി"
" ഒരു വിധം ഒപ്പിച്ചു എന്ന് പറയാം. അത് ഗതജന്മം. ഗതി കിട്ടാത്ത ജന്മം. അന്ന് അറച്ചറച്ചും ഇന്ന് ഉറച്ചുറച്ചും . "
"ഇതെന്താ ഇത്? വാക്പോരിന്റെ ആളാണല്ലോ"
"രാമായണവും മാനിഫെസ്ടോയും ഒന്നിച്ചു തിന്നതിന്റെ അജീർണ്ണം. എമ്പക്കത്തിനു പകരം വാക്കുകൾ "
"ഇതെവിടുന്നാണീ കഥകളൊക്കെ? ഞങ്ങൾക്കൊക്കെ നടന്നിട്ട് ഒരു വണ്‍ ലൈൻ പോലും കിട്ടുന്നില്ലല്ല്ലോ"
"നിങ്ങൾ പുറത്തു തപ്പുന്നു. ഞാൻ അകത്തു തപ്പുന്നു. ഞാനെന്നെ മുറിച്ച് ഒരു നൂറ്റിയൊന്ന് കുടത്തിൽ ഇട്ടു വെച്ചിട്ടുണ്ട്. നാല്പതെണ്ണമേ കൈകൾ കുടഞ്ഞു പുറത്തു വന്നുള്ളൂ"
"അങ്ങിനെ പറ. ചുമ്മാതല്ല കഥാപാത്രങ്ങൾക്ക് വൈവിധ്യം ഒന്നും ഇല്ലാത്തത്. ഉള്ളിലാണ് വൈവിധ്യം. അത് ഉള്ളി പൊളിക്കും പോലെ കീറിക്കീറി ഇരിക്കാൻ രസമാണല്ലേ"
"ഞാനവരുടെ ?ഉള്ളിൽ കിടന്നവരുടെ ഉള്ളു കാണാൻ എളുപ്പമാണ് . ഞാനൊരു രഹസ്യം പറയാം."
"പറയൂ, പറയൂ."
"അവര്ക്കൊന്നും പറയാനാവില്ല. ഒക്കെ ഞാൻ അവരെക്കൊണ്ട് പറഞ്ഞും പാടിയും അഭിനയിച്ചു കാണിച്ചും പഠിപ്പിച്ചെടുക്കുന്നതാ. എന്നാലേ പുസ്തകത്താളിൽ നട്ടെല്ലു നിവർത്തി നിന്ന് നാലു പറയാൻഅവർക്കാകൂ"
"ഓ ഇത്രേ ഉള്ളോ? ഞാൻ വിചാരിച്ചു...."
" എന്റെ അ നുവാദമില്ലാതെ എന്നെപ്പറ്റി ഒന്നും വിചാരിക്കരുത്. പ്ലീസ്. അതെനിക്കിഷ്ടമല്ല"
"ഞാൻ വിചാരിച്ചു തനിപ്പകർപ്പുകളായി ചില കഥാ പാത്രങ്ങളെങ്കിലും കാണുമെന്ന് ."
"അങ്ങനെ പകർത്തി എഴുതേണ്ട ആവശ്യമൊന്നുമില്ല. അവരവരും ഞാൻ ഞാനുമായി ത്തന്നെ ഇരുന്നോട്ടേ"
"നളന്റെ ശിഷ്യയാണെന്ന് കേട്ടിട്ടുണ്ടല്ലോ?"
"ശരിയായിരിക്കാം. നാവിന്റെ ശക്തിക്ക് അങ്ങനെ ഒരു പ്രയോജനം കൂടി ആയി."
"ഇതെന്തിനാണീ മറ? മറയ്ക്കാനേറെ യുണ്ടോ?"
"മറയ്ക്കാനേറെയില്ല, മറക്കാനെറെയുണ്ട്. ഞാനും ശിവനന്ദയും. ഞങ്ങളുടെ നൂറ്റിയൊന്നു കുഞ്ഞുങ്ങളും. ഞങ്ങളിൽ ഒരാൾ ഒരിക്കൽ മരിക്കും. മറ്റെയാൾ എന്നും ജീവിക്കും. അത് ശിവാനന്ദ യായിരിക്കും. ഞാനായിരിക്കില്ല. പക്ഷെ അവളിലൂടെ ഞാൻ അറിയപ്പെടും."
"39 ബ്ലോഗ്ഗും ഞാൻ വായിച്ചു പഠിച്ചു. നിർജീവ വസ്തുക്കൾക്ക് ജീവനും സ്വേച്ഛയും കൊടുക്കാ നിഷ്ടമാണ ല്ലേ?'
"അതെ. ഞാൻ ജീവന് ഏറെ വില കൽപ്പിക്കുന്നു. കല്ലിനും മണ്ണിനും കുന്നിനും പുഴയ്ക്കും ഒക്കെ ജീവനുണ്ട്. ഞങ്ങൾ കണ്ടു മുട്ടുമ്പോഴൊക്കെ ധാരാളം കാര്യം പറയാറുണ്ട്‌"
" വാക്കുകളുടെ വിഗ്രഹാർഥമൊക്കെ നന്നായിട്ടറിയാമല്ലോ"
"വാക്കുകളെയും അക്ഷരങ്ങളെയും ഞാൻ ആരാധിക്കുന്നു. അവ അർഥ മുള്ള വിഗ്രഹങ്ങളാണ് അങ്ങിനെ വിഗ്രഹാർത്ഥ വും മനസ്സില് പതിഞ്ഞു" "എഴുതാനഗ്രഹിക്കുന്ന കഥകൾ ഉണ്ടോ?"
"ധാരാളം. കൂടുതലും സംഭവിക്കരുതേയെന്നു ആശിക്കുന്നത്."
"അഗ്നിയാണൊ ഇഷ്ടദേവൻ ?" "
"എന്ന് തോന്നുന്നു. സ്നേഹത്തിനു അഗ്നിയുടെ ഊഷ്മള ഭാവം ഉണ്ടല്ലോ. ചിത്രശലഭത്തിന്റെ ചിറകു കരിഞ്ഞെന്നും വരും. സ്നേഹത്തിന്റെയും ശക്തിയുടെയും പര്യായമായി അഗ്നിയെ കാണാമെന്നു തോന്നുന്നു. സ്നേഹവും സ്വാതന്ത്ര്യവും വിഭിന്നമല്ല"
"കഥകളിലാകെ ശക്തി നില്ക്കുന്നു. ഏതാണ്ടൊരു യുദ്ധത്തിന്റെ ചൂരാണ് കഥകൾക്കെല്ലാം. അക്ഷരങ്ങളിൽ ഊർജ്ജം തുളുമ്പിത്തുടി ച്ചു നില്ക്കുന്നു.വ്യക്തിത്വം ഭാവം വിഭിന്ന രൂപങ്ങളിൽ കഥാപാത്രമായി രംഗത്തു വരുന്നു. അടിമത്തത്തിനോടാണ് ഏറ്റവും കലഹം. നിർജീവ വസ്തുക്കൾ പോലും സ്നേഹത്തിനല്ലാതെ മറ്റൊന്നിനും അടിമപ്പെടുന്നില്ല.. ഉദാഹരണം മയില്പീലി യും, വേണിയും ശിരസ്സിജയും. "
"അതേ സമൂഹം വ്യക്തിയേക്കാൾ വലുതാവുമ്പോഴും വ്യക്തി സമൂഹത്തേക്കാൾ വലുതാവുമ്പോഴും സ്വാർഥതയും സ്നേഹശൂന്യ തയും മുളപൊട്ടുന്നു. സമൂഹം വ്യക്തിയേയും വ്യക്തി സമൂഹത്തേയും ബഹുമാനിക്കണം. ബന്ധങ്ങളും അങ്ങനെ തന്നെ വേണം."
"വിശക്കുന്നു"
"കഞ്ഞിയും പയറും പപ്പടവും. പിന്നെ കരിനെല്ലിക്ക ഉപ്പിലിട്ടതും"
"നൂഡിൽസ്?"
"പിന്നെന്താ! റെസ്റ്റോറന്റിൽ നിന്നും വരുത്തി തരാം."

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .