2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച
ആനിക്കുട്ടിയുടെ അച്ഛൻ
- ശിവാനന്ദ
ആൻ മേരി അഗസ്റ്റിൻ എന്ന അവളെനിക്കു ആനിക്കുട്ടിയയതും സണ്ണൊ ജോസ് ക്രിസ്ടി എന്ന ഞാൻ അവൾക്കു സണ്ണിച്ചനായതും വളരെ അപ്രതീക്ഷിതം . ദീർഘനാളത്തെ പ്രണയത്തിനുശേഷം ഞങ്ങൾ വിവാഹിതരായി . ഏറെനാൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് കുഞ്ഞിക്കാൽ കാണാൻ ഭാഗ്യം ഉണ്ടായില്ല . ചികിത്സകളെല്ലാം വ്യർത്ഥമായപ്പോൾപ്പിന്നെ ആ ദു:ഖം ഞങ്ങൾ ഉൾക്കൊണ്ടു . വർഷങ്ങൾ പോകെ ആനിക്കുട്ടിയിൽ മറവിരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ അവളെന്നോടു പറഞ്ഞു, അവളൊരു ബാദ്ധ്യതയാവുന്നതിനു മുൻപ് അവളെ ഉപേക്ഷിച്ചു പോകാൻ. അതെനിയ്ക്കസാദ്ധ്യ മായിരുന്നു. കാരണം എന്റെ ആനിക്കുട്ടി ഏതവസ്ഥയിലായാലും എനിയ്ക്കു ജീവനായിരുന്നല്ലോ . ഞാനവളെ പരിപാലിച്ചു. നാളുകൾ പോകെ അസുഖം കൂടിക്കൂടി വന്നു. അതിനിടയിൽ ഏതോ ഒരു നിമിഷം ഭയത്തോടുകൂടി ആനിക്കുട്ടി എന്നോടു അപേക്ഷിച്ചു .
" എന്നെ ഉപേക്ഷിക്കരുത് "
ആ നിമിഷം ഞാൻ ഞാൻ അച്ഛനായി .
എന്റെ ആനിക്കുട്ടിയുടെ അച്ഛൻ. ലാളിച്ചു വളർത്താൻ ഈശ്വരൻ എനിക്കൊരു കുഞ്ഞിനെ തന്നെന്നുതന്നെ ഞാൻ കരുതി . വാൽസല്ല്യത്തോടെ ഞാൻ അവളെ വാരി അണച്ചു .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ