2013, മേയ് 17, വെള്ളിയാഴ്‌ച
അവരുടെ പ്രണയം യാതൊരു നിബന്ധനകളുമില്ലാത്തതായിരുന്നു.
അയാള്‍
വിദേശത്തുനിന്നും അവധിക്ക് വരാറായപ്പോള്‍ അവളോട് വിളിച്ചു ചോദിച്ചു.
"ഞാന്‍ വരുമ്പോള്‍ നിനക്കെന്താണ് കൊണ്ടുവരേണ്ടത് ? എന്തും ചോദിച്ചോളൂ.
സൂര്യന് താഴെയുള്ള എന്തും."
സംശയമെന്യേ അവള്‍ മറുപടി പറഞ്ഞു.
"മറ്റൊന്നും വേണ്ട. നീയുപയോഗിച്ച നിൻറെയൊരു തൂവാല മാത്രം."
അവന്‍ അത്ഭുതപ്പെട്ടു. അവള്‍ വിശദമാക്കി.
"നിൻറെ സ്നേഹം, സാമീപ്യം, സ്പര്‍ശനം..എല്ലാം ഏറ്റവും കൂടുതല്‍ നിൻറെ തൂവാലയിലാണുള്ളത്. എനിക്കതേ വേണ്ടൂ."
ശേഷം അവള്‍ ചോദിച്ചു.
"നീ വരുമ്പോള്‍ നിനക്ക് ഞാനെന്താണ് കരുതിവയ്ക്കേണ്ടത് ?
ബിരിയാണി ? മധുരപലഹാരങ്ങള്‍ ?"
അവന്‍ പറഞ്ഞു.
"ഇത്തിരി കഞ്ഞിയും തേങ്ങ ചുട്ടരച്ച ചമ്മന്തിയും.
നീ അടുത്തിരുന്ന് വിളമ്പിത്തരണം. "
ഇക്കുറി അവള്‍ അതിശയിച്ചു.
അയാള്‍ പറഞ്ഞു.
"എനിയ്ക്കതിനാണ് കൊതി.
ചമ്മന്തിയരയ്ക്കുമ്പോള്‍ കൂട്ടത്തില്‍ ഇത്തിരി സ്നേഹം കൂടി ചാലിക്കണം. "
അയാള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
അവരുടെ പ്രണയം അനശ്വരമായിരുന്നു
.
..................
ശിവനന്ദ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായ(ങ്ങള്‍):
മനോഹരമായ ഒരു രചന ,ഇഷ്ടമായി
"ഇത്തിരി കഞ്ഞിയും തേങ്ങ ചുട്ടരച്ച ചമ്മന്തിയും. നീ അടുത്തിരുന്ന് വിളമ്പിത്തരണം. "
"എനിയ്ക്കതിനാണ് കൊതി. ചമ്മന്തിയരയ്ക്കുമ്പോള്‍ കൂട്ടത്തില്‍ ഇത്തിരി സ്നേഹം കൂടി ചാലിക്കണം. "
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ